വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍, മുഖംമൂടി ധരിച്ചെത്തിയവരെ പറ്റി പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മുഖംമൂടി ധരിച്ചവര്‍ ഇറങ്ങിപ്പോകുന്നത് കണ്ടെന്ന ഇളയ മൊഴിയെ സംബന്ധിച്ച് പൊലീസ് അന്വേഷിച്ചില്ല.
വാളയാര്‍ കേസില്‍ നിലവിലുള്ളത് ഡമ്മി പ്രതികളാണെന്ന് പ്രതിഭാഗം അഭിഭാഷകന് രഞ്ജിത് കൃഷ്ണ. പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും രഞ്ജിത് കൃഷ്ണ മീഡിയവണിനോട് പറഞ്ഞു.
കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതികള്‍ ആര് എന്നതാണ് കണ്ടെത്തേണ്ടത്. മൂത്ത കുട്ടി മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ചവര്‍ ഇറങ്ങിപ്പോകുന്നത് കണ്ടെന്ന ഇളയ കുട്ടിയുടെ മൊഴിയെ സംബന്ധിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നും രഞ്ജിത് കൃഷ്ണ വിമര്‍ശിച്ചു.
തന്റെ അഭിപ്രായത്തില്‍ കുട്ടികളുടെ അമ്മയുടെ നുണ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതായിരുന്നു. എങ്കില്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കുട്ടികളുടെ മരണത്തിന് പിന്നാലെയുള്ള മൊഴിയെടുപ്പില്‍ അമ്മ പറഞ്ഞിട്ടില്ല.
പുതിയ അന്വേഷണ ഉദ്യോഗസ്ഥന് ചാര്‍ജെടുത്തതിന് ശേഷമാണ് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടെന്ന് അമ്മ മൊഴി നല്‍കിയത്. ഈ മൊഴി തന്നെയാണ് കോടതിയില്‍ ആവര്‍ത്തിച്ചതെന്നും അവര്‍ മൊഴി മാറ്റിയിട്ടില്ലെന്നും രഞ്ജിത് കൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക