പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍ ഇടത്താവളത്തിലെ വാഹനപാര്‍കിംങ്ങ് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചാകും നിയന്ത്രണമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.
27നാണ് മണ്ഡലപൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ 3 മുതല്‍ 6 വരെ മാത്രമേ നടതുറക്കൂ. അന്നുതന്നെ തങ്കയങ്കി ഘോഷയാത്രയും എത്തും. ശുദ്ധിക്രിയകള്‍ക്ക് ശേഷം ഉച്ചയ്ക്ക് അല്പസമയം മാത്രമേ തീര്‍ഥാടകര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകൂ. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് നിശ്ചിത ക്രമത്തിലേ തീര്‍ഥാടകരെ ശബരിമലയിലേക്കു കയറ്റി വിടൂ. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നും അധികൃതര്‍ കരുതുന്നു.
26ന് രാവിലെ 7 മുതല്‍ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. 27ന് രാവിലെ 10.11നും 11.40നും മധ്യേയാണ് മണ്ഡലപൂജ. 27ന് രാവിലെ 9.30 വരെ മാത്രം നെയ്യഭിഷേകം ഉണ്ടാകൂ . 27ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്കിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. 30ന് നെയ്യഭിഷേകമില്ല. 31ന് രാവിലെ 3.15ന് നെയ്യഭിഷേകം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക