തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബൈക്കപടങ്ങളിലെ മരണ നിരക്ക് 12 ശതമാനത്തോളം കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതി നവംബര്‍ 1 മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. പുതിയ വ്യവസ്ഥയനുസരിച്ച് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.
നിയമലംഘനത്തിന് 500 രൂപ പിഴ ഈടാക്കും. സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ 4044 പേരാണ് വാഹനപാകടങ്ങളില്‍ മരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കൂടുതലാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയ നവംബറിലെ കണക്ക് പ്രകാരം 311 പേരാണ് നവംബറില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. പുതുവര്‍ഷത്തില്‍ ഹൈല്‍മറ്റ് പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക