ഉത്തർപ്രദേശ്: പൗരത്വ നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മലയാളികൾക്കും പങ്കുണ്ടെന്ന സംശയത്തിൽ ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസ് സംശയനിവൃത്തിക്കായി കേരളത്തില്‍ പോസ്റ്ററുകൾ ഒട്ടിക്കും. അക്രമങ്ങളില്‍ തങ്ങള്‍ സംശയിക്കുന്നവരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ വെച്ചാണ് പോസ്റ്റര്‍ പതിക്കുക. കൂടാതെ യുപിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെല്ലാം പോസ്റ്റര്‍ പതിക്കും.
പശ്ചിമബംഗാളിലുള്ളവര്ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് യുപി പൊലീസ് സംശയിച്ചിരുന്നു. കേരളം, ഡല്‍ഹി, ഉന്നാവോ, ലഖ്നൗ, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്ററുകള്‍ പതിക്കുക. സംഘർഷം ഉണ്ടായപ്പോൾ ലഭിച്ച വീഡിയോ ദൃശ്യങ്ങളെ ആധാരമാക്കിയാണ് പോസ്റ്ററുകള്‍ തയ്യാറാക്കുന്നത്. നൂറോളം പേരുടെ മുഖങ്ങള്‍ പതിച്ച് പൊലീസ് ഇതിനോടകം പോസ്റ്ററുകള്‍ ഇറക്കി. പോസ്റ്ററിൽ പോലീസിന്റെ നമ്പറുകൾ അടക്കം ചേർത്തിട്ടുണ്ട്. ഇതുവരെയുള്ള തിരച്ചിലില്‍ ഒരാളെയാണ് സിസിടിവി ദൃശ്യങ്ങളെ ആധാരമാക്കി പൊലീസ് പിടികൂടിയിട്ടുള്ളത്.
കേരളത്തില്‍ പ്രവർത്തിക്കുന്ന സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പ്രതിഷേധങ്ങളില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നു.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ ദയനീയ സ്ഥിതിയെപ്പറ്റി ക്ലാസ്സുകളെടുക്കുകയും ചെയ്യുന്നുണ്ടെന്നു പൊലീസ് പറയുന്നു. ഈ സംഘടനയ്ക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയ്യിബ, അല്‍ ഖായിദ എന്നീ സംഘടനകളുമായും ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ഇവര്‍ പ്രവത്തനങ്ങള്‍ ശക്തമാക്കാന്‍ തുടങ്ങിയിട്ട്. തമിഴ്നാട്ടില്‍ ‘മക്കള്‍ നീതി പാസറൈ’, കര്‍ണാടകത്തില്‍ ‘കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി’ എന്നീ പേരുകളിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
മായാവതി സര്‍ക്കാരിന്റെ കാലത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ സൃഷ്ടിച്ച വിഭാഗീയ ഇവര്‍ക്ക് വീണ്ടും ശക്തി പ്രാപിക്കാനുള്ള കാരണമായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക