ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട മറുപടി തയ്യാറാക്കാന്‍ ചര്‍ച്ച തുടങ്ങിയതായാണ് സൂചന. ഗവര്‍ണറുടെ ഓഫീസ് എജിയുടെ ഓഫീസുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി. ഗവര്‍ണര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് അയക്കും. പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്നും ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്ബ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്ന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്ബ് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വിശദീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തിന്റെ നടപടിയോടുള്ള എതിര്‍പ്പ് രേഖാമൂലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചിട്ടില്ല. വാക്കാല്‍ എതിര്‍പ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ പക്ഷെ രേഖാമൂലം ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക