ചണ്ഡിഗഡ്: അവിഹിതബന്ധമെന്ന സംശയത്തിന്റെ പേരില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുന്‍സൈനികനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്ബനിയില്‍ സെക്യൂരിറ്റി ഓഫീസറാണ്.
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയത്താലണ് വെടിവെച്ചതെന്ന് പ്രതി പൊലീസിനെ വിളിച്ചറിയിച്ച ശേഷം മുങ്ങുകയായിരുന്നു. . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക