ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അനുവദിക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. എന്നാല്‍ കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനു പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയിലധികൃതര്‍ പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്ക് പ്രതികളായ പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കും. ഈ സാഹചര്യത്തിലാണ് വധശിക്ഷ വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി മുകേഷ് സിംഗ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ തന്റെ അനുവാദം കൂടാതെയാണ് ദയാഹര്‍ജിയും, തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നാണ് പ്രതി ഉയര്‍ത്തുന്ന പ്രധാന വാദം. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക