കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഹൈക്കോടതിയില്‍. വൈറസ് പടരാതിരിക്കാന്‍ എടുക്കേണ്ട നിയന്ത്രണങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്കിയ കത്തിലാണ് ഐഎംഎ കണക്കുകള്‍ വ്യക്തമാക്കിയത്.
ഒരു കൊറോണ രോഗിയില്‍ നിന്നും വൈറസിന് രണ്ട് മുതല്‍ നാല് വരെ വ്യക്തികളിലേക്ക് പടരാനുള്ള സാധ്യതയാണുള്ളതെന്നും.അതായത്, ഒരാളില്‍ നിന്ന് രണ്ടു പേരിലേക്കും, രണ്ട് പേരില്‍നിന്ന് നാലാളിലേക്കും, പിന്നെ എട്ട് എന്നിങ്ങനെയാവും പകര്‍ച്ച.ഇങ്ങനെ രോഗം പടരുകയാണെങ്കില്‍ കേരളം മുഴുവന്‍, ഏകദേശം 65 ലക്ഷം പേരില്‍ രോഗം പടരുമെന്നാണ് കത്തില്‍ പറയുന്നത്. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളോ മറ്റു സൗകര്യങ്ങളോ കേരളത്തിലില്ലെന്നും എ.എം.എ ചൂണ്ടിക്കാട്ടുന്നു.
പൊതുതാല്പര്യത്തിനായാണ് കത്ത് അയച്ചതെന്നും വിഷയത്തില്‍ സമഗ്രമായ വിലയിരുത്തല്‍ നടത്തിയ ശേഷമാണിതെന്നും ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജീവ് ജയദേവന് അറിയിച്ചു. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്നത് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും അടിയന്തിര നടപടികള്‍ ഉടനുണ്ടാകണമെന്നും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 25 ആയി. അതേസമയം പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ 20,000 കോടിയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ ലഭ്യമാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹ്യസുരക്ഷാ പെന്ഷന് ഈ മാസം നല്‍കും. സാമൂഹ്യസുരക്ഷാ പെന്ഷന് ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും. എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരുമാസം സൗജന്യറേഷന് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക