അഹമ്മദാബാദ് : ജനുവരിയിൽ ചൈനയിൽ ആദ്യമായി കണ്ടെത്തിയ ശേഷം മൂന്നു മാസത്തിനകം നോവൽ കൊറോണ വൈറസ് നടത്തിയത് ഒൻപതു ജനിതക വ്യതിയാനങ്ങൾ.
വൈറസിന്റെ സമ്പൂർണ ജനിതകഘടന (ജിനോം) നിർണയിച്ച ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ( ജിബിആർസി) ഗവേഷകരാണു വൈറസിന്റെ വ്യതിയാനം വെളിച്ചത്തുകൊണ്ടു വന്നത്. കൂടുതൽ ഫലപ്രദമായ മരുന്നോ വാക്സിനോ നിർമിക്കാൻ കരുത്തു പകരുന്നതാണ് ഈ കണ്ടെത്തൽ.
നേരത്തെ മറ്റു പരീക്ഷണശാലകൾ ഇതിൽ ആറെണ്ണത്തെ കണ്ടെത്തിയിരുന്നു. ജിബിആർസി മൂന്നു പുതിയ ജനിതകവ്യതിയാനങ്ങളാണു കണ്ടെത്തിയത്. മാറുന്ന കാലാവസ്ഥയ്ക്കും പരിതസ്ഥിതിക്കും അനുസരിച്ച് അതിജീവനത്തിനാണു ആർഎൻഎ ജിനോമിൽ വൈറസ് ഘടനാവ്യതിയാനങ്ങൾ നടത്തുന്നത്.
അടുത്തിടെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും വൈറസിന്റെ സമ്പൂർണ ജനിതകഘടന നിർണയിച്ചിരുന്നു. നേരത്തേയുണ്ടായിരുന്ന കൊറോണ വൈറസ് ജനിതകമാറ്റത്തിലുടെയാണു ചൈനയിൽ തുടങ്ങി ലോകത്തു മഹാമാരിക്കു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക