സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റംസാന് ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
സത്കർമങ്ങൾക്ക് മറ്റു മാസങ്ങളിലേക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. പകൽ മുഴുവനുമുള്ള വ്രതാനുഷ്ഠാനങ്ങളും രാത്രിയിലെ തറാവീഹ് നമസ്കാരവും ഇഫ്താർ വിരുന്നുകളിലെ സ്നേഹസംഗമവുമായി ഓരോ വിശ്വാസികൾക്കും ഇനി തിരക്കുകളുടെ നാളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക