ലോക്ക് ഡൗണിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കൊവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരാനും പോകുവാനും ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടിയും വരും. മെഡിക്കൽ സർട്ടിഫിക്കെറ്റ് ഹാജരാക്കി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ ആയിരിക്കും കേരളത്തിലേക്ക് കടത്തിവിടുക.ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് നോർക്കയുടെ സഹായം സർക്കാർ തേടി. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് ഏകോപന ചുമതലയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശകളും ഇതിനായി പരിഗണിക്കുന്നുണ്ട്. ചെക്പോസ്റ്റുകളിൽ യാത്രക്കാരുടെ വിവരശേഖരണത്തിനും പരിശോധനയ്ക്കും സംവിധാനമൊരുക്കും. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സംവിധാനമൊരുക്കും. ഇതിന് കെഎസ്ആർടിസി ബസുകൾ അയയ്ക്കുന്നത് പരിഗണനയിലുണ്ട്. എസി ബസുകൾ തത്കാലം ഉപയോഗിക്കാനിടയില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കുളള സ്വകാര്യബസുകൾ യാത്ര ഉടൻ ആരംഭിക്കാനിടയില്ല.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കേരളത്തില്‍ ഇന്നലെ 13 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. രോഗമുക്തി നേടിയവരൊഴിച്ച് 123 പേര് മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക