തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നിത്തലയുടെ മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. അടുത്തടുത്ത് ആളുകള്‍ നിന്നാലുള്ള ആപത്താണ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹത്തിന്റെ ആ ഉപദേശവും കൂടി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തിട്ടുള്ളതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഗുരുതരമായ നിലയിലേക്കാണ് നാം നടന്നടുക്കുന്നത്. ജനങ്ങളുടെ ജീവന് സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ആദ്യത്തെ കടമ. പല ബിവറേജ് ഔട്ലെറ്റുകള്ക്ക് മുന്നിലും നീണ്ട ക്യൂവില്‍ ആളുകള്‍ അടുത്തടുത്ത് നില്‍ക്കുകയാണ്. കൊറോണ പകരാനുള്ള സാധ്യത വളരെയേറെ ഉണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതെയുള്ള ഈ അടുത്ത് നില്ക്കല് സാമൂഹ്യ വ്യാപനത്തിന് വഴിതുറക്കും.ബിവറേജ് ഔട്ട്ലൈറ്റുകള്‍ അടച്ചിടണം എന്ന കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക