മഹാരാഷ്ട്രയിലെ പിമ്പ്രി – ചിഞ്ച്വാഡിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ കോവിഡ് ബാധിച്ച് ആറു ദിവസത്തിനിടെ മരിച്ചു. മറ്റൊരു കുടുംബത്തിൽ 13കാരി മകളെ തനിച്ചാക്കി ദമ്പതികളും കോവിഡ് ബാധിച്ചു മരണത്തിനു കീഴ്പ്പെട്ടു. മാർച്ച് മുതൽ പിമ്പ്രി – ചിഞ്ച്വാഡ് മേഖലയില് 10,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 220 മരണങ്ങളും.
18 അംഗ കൂട്ടുകുടുംബത്തിൽ കഴിഞ്ഞ മൂന്നു സഹോദരങ്ങളാണു മരിച്ചത്. ജൂലൈ 8ന് ചിഞ്ച്വാഡിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ അഡ്മിറ്റ് ചെയ്തിരുന്നു. മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതിനാൽ ഇവരെ ഹൈ റിസ്ക് വിഭാഗത്തിലാണു പെടുത്തിയിരുന്നത്.
ഇളയ സഹോദരന് തളർവാതവും മറ്റു രണ്ടു സഹോദരങ്ങൾ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവരുമായിരുന്നു. മൂവർക്കും പ്രമേഹവും ഹൈപ്പർ ടെൻഷനുമുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധു അറിയിച്ചു.
ഇവരിലൊരാളുടെ മകന് കോവിഡ് ബാധിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മൂവരെയും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഇളയ ആൾ (56) ജൂലൈ 12നും മൂത്തയാൾ (68) പിറ്റേ ദിവസവും രണ്ടാമത്തെയാൾ (61) ജൂലൈ 18നുമാണ് മരിച്ചത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റു കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, 14 ദിവസത്തെ ഇടവേളയിലാണു മറ്റൊരു കുടുംബത്തിലെ ദമ്പതികൾ മരിച്ചത്. ആദ്യം ഭാര്യയാണ് വൈസിഎം ആശുപത്രിയിൽ വച്ച് മരിച്ചത്. പിന്നീട് ഡിസ്ചാർജ് ചെയ്ത ശേഷം ഭർത്താവും മരിച്ചു. മകൾ ഒറ്റയ്ക്കായതിനാൽ നോക്കാൻ ആരുമില്ലെന്നു ചൂണ്ടിക്കാട്ടി ഇയാൾ വീട്ടിൽ ഐസലേഷനിൽ കഴിയാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
രോഗലക്ഷണങ്ങളില്ലാത്തതിനാൽ അനുവാദവും കൊടുത്തും. എന്നാൽ കിഡ്ന രോഗം ബാധിച്ചാണ് ഇയാൾ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക