കൂടിയ ഡോസുള്ള ഫാബിഫ്ലൂ മരുന്ന് കോവിഡ് ചികിത്സക്ക് പുറത്തിറക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാർമസ്യൂട്ടിക്കൽസ്. 400 മില്ലിഗ്രാം ഡോസുളള ഗുളികയാണ് പുറത്തിറക്കുക. രോഗികൾ കഴിക്കേണ്ട ഗുളികകളുടെ എണ്ണം കുറച്ച് ചികിത്സ കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് മരുന്ന് കമ്പനി അറിയിച്ചു.
ഫാബിഫ്ലുവിന്റെ 200 മില്ലിഗ്രാം ഡോസ് നിലവിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 200 മില്ലിഗ്രാം ഗുളിക കഴിക്കുമ്പോൾ രോഗികൾ ആദ്യ ദിവസം രാവിലെ- 9, രാത്രി- 9 എന്ന നിലയിൽ 18 ഗുളികകൾ കഴിക്കേണ്ടതുണ്ട്. തുടർന്നുള്ള 14 ദിവസം എട്ട് ഗുളികകൾ കഴിക്കണം. പുതിയ 400 മില്ലിഗ്രാം ഗുളിക ഇറങ്ങുന്നതോടെ ആദ്യ ദിവസം കഴിക്കേണ്ട ഗുളികകളുടെ എണ്ണം 9 ആകും. രാവിലെ 4.5, രാത്രി 4.5 എന്നതാണ് കഴിക്കേണ്ട ഗുളികകളുടെ എണ്ണം. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് ഗുളിക വീതം രണ്ട് നേരം കഴിച്ചാൽ മതിയാകും. കോവിഡ് ഗുരുതരമല്ലാത്തവർക്കാണ് ഈ മരുന്ന് പ്രയോജനപ്പെടുകയെന്ന് കമ്പനി വൈസ് പ്രസിഡന്റ് മോണിക്ക ടണ്ടൻ അറിയിച്ചു.
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ അതി തീവ്രരോഗവ്യാപനം; 104 പേര്‍ക്ക് കോവിഡ്
ഫാവിപിരവിര്‍ മരുന്ന് ഇന്ത്യയിൽ വിൽക്കാൻ ആദ്യമായി അനുമതി ലഭിച്ച കമ്പനിയാണ് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്. ഇന്ത്യയില്‍ രോഗികളുടെ ചികിത്സയ്ക്ക് 400 എംജി കൂടുതല്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോണിക്ക ടണ്ടന് പറഞ്ഞു. മരുന്ന് എത്രമാത്രം ഫലപ്രദമാണ് എന്ന് നിരീക്ഷിക്കാന്‍ വേണ്ട നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ഗുരുതരമല്ലാത്തവർക്കാണ് ഈ മരുന്ന് നിർദേശിക്കുക. മുതിർന്ന കോവിഡ് രോഗികളുടെ ചികിത്സക്ക് ഫാവിപിരാവിർ, ഉമിഫെനോവിർ എന്നിവ സംയുക്തമായി ഉപയോഗിക്കുന്നത് സംബന്ധിച്ച പരീക്ഷണം മൂന്നാം ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. 158 രോഗികളിലാണ് പരീക്ഷിക്കുകയെന്നും ഗ്ലെൻമാർക്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക