കോതമംഗലം: മദ്യത്തിന്റെ ലഹരി മൂത്തു പാമ്പായപ്പോള്‍ പറമ്പിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന പാമ്പിനെ യുവാവ് തല്ലിക്കൊന്ന് കറിവച്ച് ടച്ചിംഗ്സാക്കി. ഇടുക്കി നേര്യമംഗലത്താണ് സംഭവം. മദ്യം കുറച്ചുകൂടി അകത്തു ചെന്നതോടെ ചേരക്കറിക്ക് പുള്ളിക്കാരന് പെരുന്പാന്പ് കറിയെന്ന് പേരിടുകയും ചെയ്തു.
പെരുന്പാന്പിനെ കറിവച്ചതു യുവാവ് വില്പനയ്ക്കു വച്ചതോടയാണ് സംഭവം പുറത്തറിഞ്ഞത്. മിനിറ്റുകള്‍ക്കം “പെരുന്പാന്പിനെ’ കറിയാക്കിയ ഷെഫിനെ വനപാലകര്‍ പൊക്കി. നേര്യമംഗലം വടക്കെപ്പറമ്ബില് വി.ജെ. ബിജു (മരപ്പട്ടി ബിജു- 35) വിനെയാണ് നേര്യമംഗലം റേഞ്ചിലെ നഗരമ്ബാറ സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തതും തുടര്‍ന്നു റിമാന്‍ഡിലായതും. നിരവധി തടിമോഷണ കേസുകളിലെ പ്രതികൂടിയാണ് ഇയാള്‍.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നേര്യമംഗലം കോളനിക്കു സീപമാണ് ബിജുവിന്റെ വീട്. ഇവിടെ ഒറ്റക്കിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പറന്പിലൂടെ ചേരപ്പാന്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. ഉടന്‍ തന്നെ വടിയുമായി ചെന്നു പാന്പിനെ അടിച്ചു കൊന്നു.
തുടര്‍ന്നു പാന്പിന്റെ തോലുരിഞ്ഞ് വറുത്ത ശേഷം കറിവച്ചു. പിന്നീട് ചേരക്കറിയും കൂട്ടി വീണ്ടും മദ്യപാനം തുടര്‍ന്നു. ലഹരി മൂത്തതോടെ ചേരക്കറി പെരുന്പാന്പ് കറിയാണെന്ന പേരില്‍ വില്‍ക്കാനുള്ള ഐഡിയ ബിജുവിന് തോന്നി. ഇതാണ് ബിജുവിനെ കുടുക്കിയത്.
പാന്പ് കറി വില്ക്കാന് ശ്രമം നടക്കുന്നു എന്നറിഞ്ഞെത്തിയ വനപാലകര്‍ തൊണ്ടിമുതലായ ചേരക്കറിയും ചട്ടിയും സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. വന്യജീവി സംരക്ഷിത പട്ടിക രണ്ടില്‍ ഉള്‍പ്പെടുന്ന ഉരഗവര്‍ഗമാണ് ചേര.
പ്രതികരിക്കാൻ ഇവിടെ എഴുതുക