തിരുവനന്തപുരം: ഇ പി ജയരാജന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പി. വെഞ്ഞാറമൂട് തേമ്ബാംമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം അക്രമികള്‍ തന്നെയാണ് വിളിച്ചറിയിച്ചതെന്ന മന്ത്രി ഇ.പി ജയരാജെന്റ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് രംഗത്തെത്തി.
രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്റെ കാരണം ഉറപ്പിക്കാതെ പൊലീസ്
എം.പി. ഇ.പി. ജയരാജന് ഉത്തരവാദിത്തമില്ലാതെ സംസാരിക്കുമെന്ന് കരുതിയില്ല. തന്നെ വിളിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. തന്നെ അക്രമികള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ എപ്പോഴാണ്, എങ്ങനെയാണ്, എന്നാണ് എന്നീ കാര്യങ്ങള്‍ പറയാനുള്ള ബാധ്യത കൂടി മന്ത്രി ഏറ്റെടുക്കണമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.
ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത് നമ്ബറില്‍, എപ്പോള്‍ വിളിച്ചു എന്നതൊക്കെ എടുക്കാന്‍ സാധിക്കും. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതക്ക് യോജിച്ചതല്ല. കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും കോണ്‍ഗ്രസിെന്റ ചരിത്രം അതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
വെറുതെ കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല. ജയരാജെന്റ സ്വഭാവം അതായതുകൊണ്ട് അദ്ദേഹം ഇതും ഇതിനപ്പുറവും പറയും. രാഷ്ട്രീയ കാഴ്ചപ്പാടോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലകുറച്ചു കാണുന്നില്ല. മാന്യതയുണ്ടെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയില്‍ ജയരാജന് ഏറ്റെടുക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക