തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇരുവിഭാങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി കേസില്‍ വാദം കേള്‍ക്കണമെന്ന് ഉത്തരവിട്ടത്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് സഭക്കുള്ളില്‍ കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചത്. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്.
ഇന്നത്തെ മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി നല്കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടത്. സര്‍ക്കാര്‍ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തടസവാദം ഉന്നയിച്ചു.
കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ
ജനപ്രതിനിധികള്‍ക്കെതിരായ പരാതി പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് കേസ് ആദ്യം പരിഗണിച്ചത്. പിന്നീട് ഹൈകോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക