ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട കോടതി വിധി വേദനാജനകമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. വിധി അപമാനകരവും അവിശ്വസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നും ലക്നൗ കോടതി വിധിച്ചു. എല്‍. കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ പ്രതികളായിട്ടുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക