റാന്നി: മതം ഒഴിവാക്കി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും റാന്നി താലൂക്കാഫിസിനു മുമ്ബില്‍ കുടുംബം സമരം തുടങ്ങി. വടശ്ശേരിക്കര തകിടിയില്‍ കേശവദേവ്, ബന്ധുക്കളായ വിജയകുമാര്‍, ഭാര്യ ശോഭന, മക്കളായ നേഹ ടി. വിജയ്, നിസണ് ടി.വിജയ് എന്നിവര്‍ തിങ്കളാഴ്ച സമരം നടത്തിയിരുന്നു.
ബുധനാഴ്ച പ്രശ്നം പരിഹരിക്കാം എന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്നാണ് കേശദേവ് അറിയിച്ചത്. എന്നാല്‍, ബുധനാഴ്ചയും അനുകൂല നടപടി ഉണ്ടാകാഞ്ഞതില്‍ പ്രതിഷേധിച്ച് താലൂക്കാഫിസിനു മുമ്ബില്‍ വ്യാഴാഴ്ച സമരം തുടങ്ങി. നേഹയ്ക്കു ഡിഗ്രിക്കും നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. മതം ചേര്‍ക്കാതെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്ന് തഹസില്‍ദാര്‍ നവീന്‍ ബാബു അറിയിച്ചു.
ജൂണില്‍ നല്കിയ അപേക്ഷ നിരസിച്ച് മറുപടി നല്‍കിയിട്ടുണ്ട്. നേരത്തേ മതം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അങ്ങനെ തുടരണമെന്നുമാണ് കുടുംബത്തിെന്റ ആവശ്യം. അപേക്ഷ നിരസിച്ചപ്പോള്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷെന്റയും ബാലാവകാശ കമീഷെന്റയും ഉത്തരവ് ഉെണ്ടന്നാണ് കുടുംബം പറയുന്നത്.
മതമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേഹക്ക് ലഭിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതത്തിന് പകരം സെക്കുലര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ താലൂക്കില്‍ നിന്ന് മതം ഒഴിവാക്കി ലഭിച്ച സാക്ഷ്യപത്രവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക