വീട്ടമ്മയെ സ്കൂള്‍ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോടതിയില്‍ കീഴടങ്ങിയ അധ്യാപകരെ റിമാന്‍ഡ് ചെയ്തു. റിമാന്റ് ചെയ്ത് പുല്ലാളൂര്‍ കമ്ബ്രവീട്ടില് ഷൈജല്‍(32), കരുമല പനയംകണ്ടി ഷാജഹാന് (44) എന്നിവരെയാണ്.
പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഒക്ടോബറില്‍ ചേവായൂര്‍ ഉപജില്ല കലോത്സവം തലക്കുളത്തൂര്‍ സി.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കവെയാണ് . പരാതിയിൽ കലോത്സവ കമ്മിറ്റിയില്‍ കണ്ട പരിചയത്തില്‍ അധ്യാപകര്‍ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ഉള്ളത്.
എലത്തൂര്‍ പൊലീസ് എടുത്ത കേസില്‍ പിന്നീട് വനിത സെല്‍ ഇന്‍സ്പെകടര്‍ അന്വേഷണം നടത്തുകയും ചെയ്തു.
ഹൈകോടതിയില്‍ നിന്ന്അധ്യാപകര് ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതിനിടയില്‍ വീട്ടമ്മ സമൂഹമാധ്യമം വഴി തന്നെ അപമാനിച്ചുവെന്നുകാണിച്ച് ഹൈകോടതിയില്‍ ഹരജി നല്കി. തുടർന്ന് ഹൈകോടതി ഇരുവരുടെയും ജാമ്യം റദ്ദുചെയ്തു. രണ്ടു മാസത്തിനുശേഷവും അധ്യാപകരെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു.
അഹാന നായികയായെത്തുന്ന പുതിയ ചിത്രം ‘നാന്‍സി റാണി’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തുകയും ചെയ്തു. കോടതി അഞ്ചുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് കോടതിയില്‍ അധ്യാപകര്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക