വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാപ്രവണതയും പൊരുതി തോൽപ്പിച്ച അനുഭവം പങ്കുവെച്ച് നടി സനൂഷ. ലോക്ഡൗൺ കാലത്ത് താൻ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും അതിജീവിക്കാൻ വൈദ്യസഹായം തേടിയെന്നും മനോരമ ഓൺലൈനുമായുളള അഭിമുഖത്തിൽ സനൂഷ പറയുന്നു.
വ്യക്തിപരമായും തൊഴിൽപരമായും ഒക്കെ തന്റെ സന്തോഷം ഇല്ലാതായ ദിവസങ്ങളായിരുന്നു ലോക്ക്ഡൗൺ കാലത്ത് ഉണ്ടായതെന്നും അത് തന്നെഡിപ്രഷൻ, പാനിക്ക് അറ്റാക്ക് എന്നിവയിലേക്ക് തളളിവിട്ടെന്നും നടി പറയുന്നു.
മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി വിജയ് സേതുപതി
ഈ അവസ്ഥ വീട്ടിൽ പറയാൻ പേടിയായിരുന്നു കാരണം സൈക്കോളജിസ്റ്റിനിയോ സൈക്കാർട്ടിസ്റ്റിനിയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോഴും ചിന്തിക്കുന്നത്. അതിനാൻ വീട്ടിൽ ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടിയെന്നും നടി പറഞ്ഞു.
സനൂഷയുടെ വാക്കുകൾ
ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിർത്തിയൊരു ഫാക്ടർ അവനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു.
എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ അപരിചിതനായ ഒരു ഡോക്റോട് നമുക്ക് പറയാൻ സാധിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക