സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഉള്ളിക്കും സവാളക്കും തീവിലയാണ്. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരാൻ കാരണം മഴക്കെടുതിയും കൊവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ്. നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് ഇപ്പോള്‍ മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് വില. ചെറുകിട വ്യാപാരികളിലേക്ക് ഇതെത്തുമ്പോൾ വില 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ 115 ഉം 120 ഉം രൂപയാണ് വില.
മറ്റു പച്ചക്കറികള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ക്ക് വില കാരറ്റ് 100, ബീന്‍സ് 80, കാബേജ് 50, ബീറ്റ്റൂട്ട് 70 എന്നിങ്ങനെയാണ്. സംസ്ഥാനത്തേക്ക് സവാള കൂടുതലായി എത്തുന്നത് ഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്.തമിഴ്നാട്ടിൽ നിന്നുമാണ് ഉള്ളി എത്തുന്നത്. വരവ് നിലയ്ക്കാന്‍ കാരണം ഈ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതാണ്. അവശ്യ വസ്തുക്കളുടെ കുത്തനെയുള്ള വിലവര്‍ധനവിന് കാരണവും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക