ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശനിയാഴ്ച വരെ കസ്റ്റഡി കാലാവധി നീട്ടിയ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി അറിയിച്ചത്. മാത്രമല്ല, അനൂപിന് ബിനീഷ് അഞ്ച് കോടി 17 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഇത് ബിനീഷ് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇഡി കോടതിയിൽ അറിയിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം, നിലപാടുമായി മദ്രാസ് ഹൈക്കോടതി
ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും വരുമാന നികുതി വകുപ്പിന് നല്കിയ കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം, തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കാണിച്ച് ബിനീഷ് നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ബിനീഷിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക