പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം ഇത്തവണ ചടങ്ങുകൾ മാത്രമാകുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം രഥോത്സവം ആചാരങ്ങള്‍ മാത്രമായി നടത്തുമെന്ന് അറിയിച്ചു. പാലക്കാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയാണ് ഇക്കാര്യം അറിയിച്ചത്.
പിണറായി ഗ്രാമപഞ്ചായത്തില്‍ അശോകവനം പദ്ധതിക്ക് തുടക്കമായി
നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി ഇത്തവണ നടത്തും. രാത്രി ഒമ്പത് വരെ മാത്രമാണ് ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കൂ. ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണം. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ട്രാക്കോ കേബിളിന് ആവശ്യക്കാരേറുന്നു; കൊവിഡ് കാലത്തും മികച്ച വില്പന
പ്രതികരിക്കാൻ ഇവിടെ എഴുതുക