പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിലെ ഗുരുതര ക്രമക്കേടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിരുന്നത്. വിജിലൻസിന്റെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും.
മോട്ടോർ വാഹന വകുപ്പിലെ എല്ലാ സേവനങ്ങളും കംപ്യൂട്ടർ വത്കരിച്ച് ക്യാഷ്ലസ് ഓഫിസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെ വകുപ്പിലുണ്ടാകുന്ന ഇത്തരം കേസുകൾക്ക് തടയിടാനാകുമെന്ന പ്രതീക്ഷയാണുള്ളത്. മാത്രമല്ല, ജനുവരി മാസത്തോടെ ക്യാഷ്ലസ് സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടലുകൾ പരമാവധി ഒഴിവാക്കി ഗതാഗതം എളുപ്പത്തിലാക്കാൻ സേവനങ്ങൾ ഓൺലൈൻ വഴി ആകുന്നതോടെ സാധിക്കും. വിജിലൻസിന്റെ പരിശോധന റിപ്പോർട്ട് വന്നാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക