സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദത്തിന് ഇതുവരെ തെളിവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും നൂറുകോടിയിലധികം രൂപയുടെ സ്വര്‍ണകള്ളക്കടത്ത് നടന്നതിനാല്‍ കുറ്റം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ഐഎ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ല; മന്ത്രി വി എസ് സുനില്‍കുമാര്‍
നിലവില്‍ പ്രതികള്‍ക്കുമേല്‍ നിലനില്‍ക്കുന്ന കുറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ്. സ്വര്‍ണക്കടത്ത്, യുഎപിഎ ചുമത്തിയ കേസാണ്. കൂടാതെ ഇത് നിലനില്‍ക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കും. കേസില്‍ വെല്ലുവിളിയായിരിക്കുന്നത് സ്വര്‍ണക്കടത്തിന് പിന്നില്‍ വിദേശത്തുള്ളവരെ കണ്ടെത്താനാകാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക