ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നഗരവല്‍ക്കരണത്തെ മുന്‍കാലങ്ങളില്‍ ഒരു ഇല്ലാതാക്കേണ്ട വെല്ലുവിളിയായാണ് കണ്ടിരുന്നതെന്നും ഇക്കാലത്ത് അതൊരു സാധ്യതയായാണ് കണക്കാക്കുന്നതെന്നും 2014 ല്‍ രാജ്യത്ത് 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 18 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത 25 നഗരങ്ങളിലേക്കും 2025 ആവുമ്പോഴേക്കും മെട്രോട്രയിന് സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും നിലവില്‍ രാജ്യത്താകമാനമായി 700 കിലോമീറ്റര്‍ നീളത്തിലാണ് മെട്രോയുള്ളതെന്നും അത് 1,700 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ഡല്‍ഡി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു. ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കിയത് മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക