കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്ന് റിപ്പോർട്ട്. 15 ന്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് കേരളത്തിലെത്തും. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യും. ബിജെപിക്കുള്ളില്‍ കെ. സുരേന്ദ്രനും കെ. സുരേന്ദ്രന് വിരുദ്ധ ചേരിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഈ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്.
നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന് എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം
ബി.എല്‍.സന്തോഷ് എത്തുക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനാണ്. സീറ്റുകള്‍ തരംതിരിച്ചാകും നിയമസഭാ തെരഞ്ഞടുപ്പിന് ബിജെപി ഇറങ്ങുക. നേമം, തിരുവനന്തപുരം സെന്‍ട്രന്‍, വട്ടിയൂര്‍കാവ്, മണലൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളെ എപ്ലസ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. തൃശൂരും വര്‍ക്കലയും പ്ലസ് ക്യാറ്റഗറിയില്‍ വന്നേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ താമസിച്ച് പ്രവര്‍ത്തിക്കുക എന്ന നയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക