കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ന് നമ്മുടെ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണെന്നും ചരിത്രം ദര്‍ശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വ ഭരണകൂടത്തിനു കീഴില്‍ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങള്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നില്‍ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്നെന്നും നൂറു കണക്കിനു നാട്ടു രാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും, ജാതിയും, വംശങ്ങളുമെല്ലാം കൊണ്ട് സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂര്‍ത്തത്തെയാണ് ഇന്ന് നാം ഓര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവായ അതിന്റെ ഭരണഘടനയുടെ പ്രാധാന്യം ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നും മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്മീരിയും ഉത്തര്‍പ്രദേശുകാരനുമെല്ലാം അവനവന്റെ വൈജാത്യങ്ങള്‍ക്കൊക്കെ അതീതമായി ഇന്ത്യക്കാരനായി നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനയില്‍ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉള്ക്കൊള്ളുന്നതിനാലാണെന്നും ആ ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ ഇളക്കാന്‍ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു പോകുന്നതെന്നും ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുന്നു. അസമത്വം രൂക്ഷമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക