കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ടെന്നും പുറത്ത് വിടുന്ന കണക്കുകളും കൃത്യമാണെന്നും കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അഭയ കേസിൽ സിസ്റ്റർ സ്റ്റെഫിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്ധന്, കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് രംഗത്ത് എത്തിയിരുന്നു. പ്രതിദിനം രാജ്യത്ത് കൊവിഡ് കേസുകളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 153 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക