പഞ്ചാബിലെയും ഹരിയാനയിലെയും നാല്പത്തിയഞ്ചോളം ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്. റെയ്ഡ് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. കൂടാതെ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ സാമ്പിളുകള്‍ സിബിഐ പിടിച്ചെടുത്തു.
റെയ്ഡ് ചെയ്യപ്പെട്ടത് പഞ്ചാബ് ഗ്രെയിന്‍സ് പ്രൊക്യുര്‍മെന്റ് കോര്പറേഷന്, പഞ്ചാബ് വെയര്‍ഹൗസിങ്ങ്, ചില ഫുഡ് കോര്‍പറേഷനുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളാണ്. 2019-20, 2020-21 വർഷത്തിൽ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് സി.ബി.ഐ പിടിച്ചെടുത്തത്. എന്നാൽ സംഭരിച്ച ധാന്യങ്ങളുടെ ഗുണനിലവാര പരിശോധകള്‍ ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക