ചൂസ് റ്റു ചലഞ്ച് പ്രമേയവുമായി ലോക വനിതാ ദിനം ഇന്ന് കൊണ്ടാടുന്നു. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ‘ലോക വനിതാ ദിനം’ എന്ന സങ്കല്പം ആദ്യം മുന്നോട്ട് വയ്ക്കുന്നത്. ഈ ദിനത്തെ അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകയായിരുന്നു. 1910ല്‍ ഡെന്മാര്ക്കിലെ കോപ്പന് ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് ക്ലാര ഇങ്ങനെയൊരു കാര്യം മുന്നോട്ട് വയ്ക്കുന്നത്.
ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി 1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗര വീഥിയിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതായിരുന്നു ഇങ്ങനൊരു ദിനത്തിനായുള്ള വിത്തുകൾ പാകിയത്.
ഫ്ലൈയിംഗ് ടാക്സി ബിസിനസ് ആരംഭിക്കാനൊരുങ്ങി മലേഷ്യ ; ക്വാഡ്കോപ്റ്റർ രീതിയിലുളളവ ലക്ഷ്യം
കൃത്യമായ ഒരു ദിവസമായിരുന്നില്ല ആദ്യമൊക്കെ ലോക വനിതാ ദിനം ആഘോഷിക്കപ്പെട്ടത്. 1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതോടെയാണ് ലോകമെങ്ങും ഒരേദിവസം വനിതാ ദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്. വെല്ലുവിളിയ്ക്കാനായി തിരഞ്ഞെടുക്കുക എന്ന പ്രമേയവുമായി വീണ്ടും ഒരു വനിതാ ദിനം എത്തിച്ചേരുമ്പോൾ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും മുന്നോട്ടുള്ള യാത്രകൾ ദൈർഘ്യവും പ്രയാസമേറിയതും തന്നെയായിരിക്കുമെന്ന് ഓർമ്മപ്പെടുത്തൽ കൂടിയാകുന്നുണ്ട്.
ധര്മജന് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ആത്മാര്‍ത്ഥമായ വിജയാശംസകള്‍: രമേഷ് പിഷാരടി
പ്രതികരിക്കാൻ ഇവിടെ എഴുതുക