ഗുജറാത്തിലെ ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച മൂന്ന് വിനോദ സഞ്ചാരികൾ അടക്കം ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു. നടപടി ഗിർ സോംനാഥ് ജില്ലയിലെ കോടതിയുടേതാണ്. ആറ് പേർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരാൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷ വന്യജീവി സംരക്ഷണ നിയമത്തിലെ 2 (16 ബി), 9, 27 എന്നീ വകുപ്പുകൾ പ്രകാരമാണ്.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൂടാതെ തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2018ലാണ്. 2018 മെയ് മാസത്തിലാണ് സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക