കാവ്യ മാധവൻ നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായി. വിസ്താരം നടക്കുന്നത് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ്. കേസിൽ ഇപ്പോൾ നടക്കുന്നത് 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണ്. സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കാൻ ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി; ഇഡിക്കെതിരെ പൊലീസ് കേസെടുത്തു
എന്നാൽ കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് ഇതനുസരിച്ച് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. കൂടാതെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു. നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക