മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെയാണ് നായകനായി തുടക്കം കുറിക്കുന്നത്.
ഇപ്പോഴിതാ നൂറു സിനിമ പൂര്‍ത്തീകരിച്ച സിനിമാ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജയസൂര്യ. നൂറിലധികം കഥാപാത്രങ്ങള്‍ അതില്‍ മനസ്സില്‍നിന്നു മാഞ്ഞുപോകാത്ത വേഷങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് അവരെയെല്ലാം തന്റെ ഹൃദയത്തിന്റെ ഷോക്കേസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നായിരുന്നു നടന്റെ മറുപടി.
അഭിനയിച്ച കഥാപാത്രങ്ങള്‍ പിന്തുടരുന്ന കാലമൊക്കെ മാറി. ഷൂട്ടിങ് സമയത്തെ കട്ട് പറഞ്ഞാലും ആ സിനിമയുടെ പാക്കപ്പ് പറഞ്ഞാലും കഥാപാത്രത്തില്‍ നിന്ന് മാറിനില്ക്കാന് പരിചയംകൊണ്ട് ഞാന്‍ പഠിച്ചു. എന്നാല്‍, അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും എന്റെ ഹൃദയത്തിന്റെ ഷോക്കേസില്‍ ഭംഗിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാന്‍ എപ്പോള്‍ വിളിച്ചാലും അവര്‍ എന്റെ അടുത്തേക്ക് ഓടിവരും.
ആ കഥാപാത്രങ്ങളെ ചിലപ്പോള്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്. അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ചങ്ങാതിയെക്കുറിച്ചുള്ള ഓര്‍മപോലെ ചെറുതരി നോവായി അവരെല്ലാം മനസ്സില്‍ക്കിടക്കും.
അതുകൊണ്ടുതന്നെ അഭിനയിച്ച സിനിമയുടെ തുടര്‍ച്ച ചെയ്യുമ്പോള്‍ എളുപ്പത്തില്‍ കഥാപാത്രങ്ങളിലേക്ക് കയറാന്‍ കഴിയാറുണ്ട്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക