ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ ഹൃദയഭേദകത്തിനുമപ്പുറമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ഇന്ത്യയുടെ സ്ഥിതി മോശമെന്നും ഹൃദയം വേദനിക്കുന്നെന്നും സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് അതി തീവ്ര കോവിഡ് വ്യാപനമാണെന്നാണ് വിലയിരുത്തൽ. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28 ലക്ഷത്തിലധികം പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.
‘ശാസ്ത്രീയ സംഗീത ലോകത്തെ പകരം വയ്ക്കാനില്ലാത്ത കലാകാരൻ’ പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു
രാജ്യം കടുത്ത ഓക്സിജൻ ക്ഷാമവും നേരിടുന്ന സ്ഥിതിയുണ്ട്. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
കോവിഡ് പ്രതിരോധത്തിന് കൈകോർത്ത് ഇന്ത്യൻ റെയിൽവേയും
അതേസമയം, ഇന്നലെ വരെ 14,19,11,223 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 1,43,04,382 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, കർണാടക, ഡൽഹി എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക