സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനായുള്ള യാത്രാപാസിനായി വൻ തിരക്ക്. പോലീസ് നൽകുന്ന ഓൺലൈൻ യാത്രാ പാസിനായി വലിയ തിരക്കാണുള്ളത്. സൈറ്റ് പ്രവർത്തനം ആരംഭിച്ചതോടെ 24 മണിക്കൂറിനുള്ളിൽ തന്നെ 1,75,125 പേരാണ് പാസിനായി അപേക്ഷിച്ചത്. പക്ഷെ, വളരെ അത്യാവശ്യക്കാരാണെന്ന് കണ്ടെത്തിയ 15,761 പേര്‍ക്ക് മാത്രമാണ് ആദ്യത്തെ ദിവസം പാസ് അനുവദിച്ചിരിക്കുന്നത്.
അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാ പാസ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഒരേസമയം 5,000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റ് സജ്ജമാക്കിയിരുന്നത്. എന്നാൽ, പതിനായിരത്തിലേറെ പേർ സൈറ്റിൽ ഒരേസമയം കയറിയതോടെ ബി-സെയ്ഫ് സൈറ്റ് തകരാറിലായി. എന്നാൽ പിന്നീട് സൈറ്റ് വീണ്ടും പൂര്‍വ സ്ഥിതിയിലാക്കി എങ്കിലും വീണ്ടും അപേക്ഷകരുടെ എണ്ണം 80,000 കടന്നതോടെ സൈറ്റ് വീണ്ടും മെല്ലപ്പോക്കിലാകുന്ന സ്ഥിതിയായി. ലഭിച്ച അപേക്ഷകളില്‍ 75,567 എണ്ണം പരിശോധനയിൽ ആണ്. 81,797 പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചു.
‘ഇനി മുതല്‍ ശനിയാഴ്ചകള് തൊഴില്‍ ദിനമല്ല’; സുപ്രധാന തീരുമാനവുമായി എൽഐസി
പ്രതികരിക്കാൻ ഇവിടെ എഴുതുക