മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ വണ്ണില്‍ മുഖ്യമന്ത്രി ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്.
എന്നാല്‍ ആ സീന്‍ താന്‍ ആദ്യം അസീസ് നിരസിച്ചിരുന്നു. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്ന് പേടിച്ചാണ് സീന്‍ വേണ്ടെന്ന് വെച്ചതെന്ന് അസീസ് പറഞ്ഞു.
വണ്ണില്‍ മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുന്ന സീനുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ്. പിന്നീട് സംവിധായകന് വിളിച്ച് സിറ്റിയില്‍ മമ്മൂക്കയെ വെച്ച് പോകുന്ന സീനുണ്ടെന്ന് പറഞ്ഞു. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂക്കയെ എവിയെങ്കിലും കൊണ്ട് പോയി വീഴ്ത്തിയാലോ എന്ന് ഭയന്ന് അത് വേണ്ടെന്ന് വെച്ചു. പക്ഷെ അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറയുകയായിരുന്നു. തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സെ്റ്റ് ഇട്ടാണ് സീന്‍ ഷൂട്ട് ചെയ്തതെന്ന അസീസ് പറയുന്നു.
‘വണ്ണില്‍ മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുന്ന സീനുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ്. അപ്പോള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. പിന്നെയാണ് സംവിധായകന് സന്തോഷേട്ടന് വിളിച്ചിട്ട് മമ്മൂക്കയെ വെച്ച് സിറ്റിയില്‍ ഒക്കെ പോകണം എന്ന്.
അപ്പോ ഞാന്‍ പറഞ്ഞു സന്തോഷേട്ട ഞാന്‍ ഇത് ചെയ്യുന്നില്ല. ഒന്ന് ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയില്ല. രണ്ട് മലയാള സിനിമയുടെ ജനങ്ങള്‍ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഞാന്‍ ഓട്ടോ ഓടിക്കാന്‍ അറിയാതെ എവിടെയെങ്കിലും കൊണ്ട് പോയി വീണാല്‍ പിന്നെ ജീവിക്കേണ്ടി വരില്ല.
അങ്ങനെ അത് വേണ്ടെന്ന് വെച്ചു. പിന്നെ മമ്മൂക്ക നാളത്തെ സീന്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ഓട്ടോ സീന്‍ പറഞ്ഞു. ആരാണ് ഡ്രൈവര്‍ എന്ന് ചോദിച്ചപ്പോ ആരും ആയില്ല എന്ന് പറഞ്ഞു.
പിന്നെ സുധീഷേട്ടന്, സുധി കോപ്പ അവരെ ഒക്കെ വിളിച്ചു. പക്ഷെ അതൊന്നും ശരിയായില്ല. അവസാനം മമ്മൂക്ക തന്നെ എന്ന വിളിക്കാന്‍ പറയുകയായിരുന്നു.
അപ്പോഴും ഞാന്‍ പറഞ്ഞു എനിക്ക് ഓടിക്കാന്‍ അറിയില്ലെന്ന്. അപ്പോ മമ്മൂക്ക പറഞ്ഞു പ്രധാന ഡയലോഗ് ഉള്ള ഭാഗങ്ങള്‍ ഗ്രീന്‍ മാറ്റ് ഇടാമെന്ന്. അങ്ങനെ ചിത്രാഞ്ജലിയില്‍ സെറ്റ് ഇട്ടതാണ് ആ സീന്‍.’
പ്രതികരിക്കാൻ ഇവിടെ എഴുതുക