ന്യൂഡല്‍ഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മലയാളത്തിനു വിലക്ക്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു
മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻആൻഡ് റിസർച്ചിലാണു (ജി.ബി.പന്ത് ആശുപത്രി) നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതുവിലക്കി നഴ്സിങ് സൂപ്രണ്ട് നോട്ടിസ് ഇറക്കിയത്.
നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഇതുസംബന്ധിച്ച് പരാതി കിട്ടിയതായും ഉത്തരവില്‍ പറയുന്നു.ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമേ സംസാരിക്കാവൂഎന്നാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
എന്നാല്‍ മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് ഉത്തരവിന് പിന്നിലെന്ന് നഴ്സുമാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ അവരുടെ പ്രാദേശിക ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്.രണ്ടു വർഷമായി കേരളത്തിൽനിന്നുള്ള നഴ്സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരിൽ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്സുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക