സിനിമ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി നല്കിയ മുന്നറിയിപ്പ് പറയുകയാണ് ജൂഡ്. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രളയം പ്രമേയമാക്കിയുളള ചിത്രത്തിന്റെ ലൊക്കേഷന്‍ കൃത്യമായി കിട്ടിയതെന്ന് സംവിധായകന് പറയുന്നു. ‘വലിയൊരു ഗ്രാമം സെറ്റിടണമായിരുന്നു. വെളളം കയറുന്നതും ആളുകള്‍ അതില്‍ മുങ്ങിപ്പോവുന്നതുമൊക്കെ ഷൂട്ട് ചെയ്യുന്നതിന് ഒരു പ്ലാനുണ്ടായിരുന്നു’.
‘അപ്പോ ആ പ്ലാന്‍ വേണ്ടി ഒരു ആറുമാസം കേരളത്തില്‍ ലൊക്കേഷനുകള്‍ നോക്കി. ഒരുപാട് അലഞ്ഞിട്ടാണ് ലൊക്കേഷന്‍ കിട്ടിയത്. അപ്പോ അവിടെ നമ്മള് സെറ്റിടാന്‍ വേണ്ടി അടുത്ത ആഴ്ച ജെസിബി കേറ്റാം എന്ന ചിന്തയില്‍ നില്‍ക്കുമ്പോളാണ് ലോക്ഡൗണ്‍ വരുന്നത്.
അതിന് എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂക്ക പറഞ്ഞിരുന്നു; കോവിഡ് എന്ന സാധനം വരുന്നുണ്ട്. ഒരുപക്ഷെ ഇന്‍ഡസ്ട്രി മൊത്തം സ്റ്റോപ്പ് ആയേക്കാം എന്ന്’.
അന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇത് ഇത്ര വലിയ സംഭവമാണെന്ന് ഞങ്ങള്‍ വിചാരിച്ചില്ല. മുന്‍കൂട്ടി അദ്ദേഹം പറഞ്ഞിരുന്നത് കൊണ്ട് ഇത് പ്ലാന്‍ ചെയ്താല്‍ പൊളിയുമെന്ന് മനസിലായി. അതുകൊണ്ട് സെറ്റ് വര്‍ക്കൊന്നും പ്ലാന്‍ ചെയ്തില്ല. ഇല്ലായിരുന്നെങ്കില്‍ നമ്മള് സെറ്റ് വര്‍ക്കിന് ഇറങ്ങി കാശ് മൊത്തം വെറുതെ ആയിപ്പോയെന’, ജൂഡ് ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക