തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്.
പാര്ട്ടിക്കാര് തമ്മിലുള്ള പ്രശ്നത്തിലാണ് മന്ത്രി ഇടപെട്ടത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിലപാടറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ കാലതാമസമുണ്ടായെന്ന പരാതി ഡി.ജി.പി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി.
പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടി അംഗീകരിക്കാതെ പ്രതിപക്ഷം രംഗത് വന്നു. എ.കെ ശശീന്ദ്രന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയും ചെയ്തു. മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും പ്രതിപക്ഷം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക