ഷോപിയാൻ : തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ സിആർപിഎഫ് ടീമിന് നേരെ നാല് ഭീകരർ വെടിയുതിർത്തു. ഒരു ജവാന് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ സൈനാപോരയിലെ ക്രാൽചെക്ക് പ്രദേശത്താണ് സംഭവം.
പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്ക് വെടിയേറ്റെങ്കിലും നിലവിൽ ജവാന് അപകടനില തരണം ചെയ്തു.
സൈന്യവും തിരിച്ചടിച്ചു. അക്രമികളെ പിടികൂടാനായി പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ശ്രീനഗറിൽ കോൺഗ്രസ് പാർട്ടി ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന രാഹുൽ തുൽമൽ ഗന്ദർബാലിലെ മാതാ ഖീർ ബവാനി ക്ഷേത്രവും പിന്നീട് ഹസ്രത്ബാൽ ദേവാലയവും സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക