സേലം: തമിഴ്നാട്ടിലെ സേലത്ത് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് 47കാരിയായ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.നാമക്കല്‍ സ്വദേശിയായ രേവതിയാണ് മരിച്ചത്.
സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്.
യേശുദാസന് ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസില്‍ നല്കിയ പരാതിയില്‍ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന ചര്‍ച്ചയും നടത്തിയിരുന്നു.
പിരിഞ്ഞു കഴിയാന്‍ തന്നെയാണ് താല്‍പ്പര്യമെന്ന് രേവതി അറിയിച്ചതിനെതുടര്‍ന്ന് താക്കീത് നല്കി പൊലീസ് ഇരുവരെയും വിട്ടു. തുടര്‍ന്ന് നാട്ടിലേക്ക് പോകാനായി രേവതിയും അമ്മയും ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കെയാണ് പിറകെ എത്തിയ യേശുദാസ കയ്യില്‍ കരുതിയ കന്നാസിലെ ആസിഡ് ഒഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക