കോഴിക്കോട്: നിപ വൈറസ് മൂലം മരിച്ച പന്ത്രണ്ടുകാരന് ചികിത്സ തേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
ഹൈ റിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിളുകൾ എൻവിഐയിലേക്ക് അയക്കും. മരിച്ച കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
രോഗിയുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് പുരോഗമിക്കുകയാണെന്ന് അറിയിച്ച മന്ത്രി, നിപ പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി അഭ്യർഥിച്ചു. സ്വകാര്യ ആശുപത്രികളിൽ അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക