മുംബൈ:ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എന്‍.സി.ബി ഓഫീസില്‍ വൈകിയെത്തിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. വൈകിയെത്താന് ഇത് സിനിമ കമ്ബനില്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച അനന്യയെ എന്‍.സിബി ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം, വെള്ളിയാഴ്ച രാവിലെ 11ന് ഹാജരാകാനാണ് അനന്യക്ക് എന്‍.സി.ബി സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍, മൂന്നു മണിക്കൂര്‍ വൈകി, ഉച്ചക്ക് രണ്ടുമണിക്കാണ് അനന്യ എന്‍.സി.ബി ഓഫീസിലെത്തിയത്. ഇന്ന് നാല് മണിക്കൂര്‍ നേരമാണ് അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ അനന്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആര്യന് ഖാന്റെ ഫോണിലെ രണ്ടുവര്‍ഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ആര്യന് ഖാന് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്നുമാണ് അനന്യ എന്‍.സി.ബിയെ അറിയിച്ചത്. അനന്യ പാണ്ഡെയുടെ മുംബൈ ബന്ദ്രയിലെ വസതിയില്‍ എന്‍.സി.ബി റെയ്ഡ് നടത്തി അനന്യയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. 2018-19ല്‍ അനന്യ ആര്യന് ലഹരിമരുന്ന് ഇടപാടുകാരുടെ നമ്ബറുകള്‍ നല്‍കിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാന്‍ സഹായിച്ചെന്നുമാണ് എന്‍.സി.ബിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക