ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം അനുപമക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചു.
കുഞ്ഞിനെ തിരിച്ചു കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും, കുഞ്ഞിനെ തനിക്കു ലഭിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും, ഇനിയെന്നും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കണം എന്നും അനുപമ പറഞ്ഞു. സമരവുമായി മുന്നോട്ട് പോവുമെന്നും അനുപമ അറിയിച്ചു.
അല്‍പ്പ സമയം മുമ്പാണ് ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത് വന്നത്.
കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായതിനെത്തുടർന്നാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതി കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
ഉത്തരവിനെത്തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറി. ജഡ്ജ് ബിജുമേനോനാണ് കേസിൽ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക