റഷ്യ-യുക്രൈൻ യുദ്ധത്തിൽ നടപടികൾ സ്വീകരിക്കുവാനൊരുങ്ങി ഫിഫ. ഇത്തവണ ഫുട്ബോള്‍ മത്സരങ്ങള്‍ റഷ്യയില്‍ നടത്തുകയില്ലെന്ന് ഫിഫ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം രാജ്യത്തിന്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ മറ്റ് വേദികളിലെ മത്സരങ്ങളില്‍ റഷ്യയ്ക്ക് അനുമതിയില്ല.
കോവിഡ്; രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി
മാത്രമല്ല, ജേഴ്സിയിലും റഷ്യ എന്നുപയോഗിക്കുവാൻ അനുമതിയില്ല. മത്സരങ്ങൾ കളിക്കുന്നതിന് നിലവിൽ വിലക്കില്ലെങ്കിലും യുക്രൈനിലെ സാഹചര്യം വഷളായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.
റഷ്യ–യുക്രെയ്ന് ചര്‍ച്ച നടക്കുന്ന മുറി: ചിത്രം പങ്കുവെച്ച് ബെലാറൂസ് മന്ത്രി
അതേസമയം, റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ തന്നെ പോളണ്ട്, സ്വീഡന്, ചെക്ക് റിപ്പബ്ലിക് ഫുട്ബോള്‍ ഫെഡറേഷനുകള്‍ നിലപാടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക