മൈസുരു: ഒറ്റമൂലി രഹസ്യം കൈമാറാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ രോഗാവസ്ഥയിലായിട്ടും മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
മൈസുരുവിലെ ചേരിയില്‍ താമസിക്കുന്ന ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനെയാണ് നിലമ്പൂരില്‍ ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക, തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക; അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്; വൈദ്യര് കൊലക്കേസ് പ്രതികള്‍ ഭിത്തിയിൽ ഒട്ടിച്ച പേപ്പറിൽ എഴുതിയിരിക്കുന്ന ഭാഗങ്ങൾ ഇങ്ങനെ
ചികിത്സയ്ക്കെന്ന പേരില്‍ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോയ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി പുഴയില്‍ എറിഞ്ഞുവെന്ന വാര്‍ത്ത ഭാര്യയ്ക്കും ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണ്.
കാണാതായതിന്റെ പിറ്റേദിവസം മുതല്‍ പൊലീസില്‍ പരാതി നല്കി അന്വേഷണത്തിലായിരുന്നു കുടുംബം.
മൈസുരുവിലെ ലോഡ്ജില്‍ താമസിക്കുന്ന, കേരളത്തില്‍നിന്നു വന്ന രോഗിക്കു ചികില്‍സ നല്‍കണം എന്നാവശ്യപ്പെട്ടാണു മലയാളിയായ ഒരാള്‍ വീട്ടിലെത്തിയത്.
രോഗാവസ്ഥയിലാണന്നും വരാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടും നിര്‍ബന്ധിച്ചു. സ്വന്തം രോഗം അവഗണിച്ചാണ് മറ്റൊരാളുടെ ചികില്‍സക്കായി ഷാബ ബൈക്കിനു പിന്നില്‍ കയറിയതെന്ന് അയല്ക്കാരന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
ബൈക്കില്‍ കൂട്ടിക്കൊണ്ടു പോകാനെത്തിയയാളെ കുടുംബത്തിന് തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക