കണ്ണൂർ: കഞ്ചാവ് കേസിൽപ്പെട്ട പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ട് നൽകാനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. പഴയങ്ങാടി സി.ഐ എം.ഇ രാജഗോപാൽ, എസ്.ഐ ജിമ്മി, പയ്യന്നൂർ ഗ്രേഡ് എസ്ഐ ശാർങ്ധരൻ എന്നിവരെയാണ് കണ്ണൂർ ഐ ജി സസ്പെൻഡ് ചെയ്തത്.
ഇടനിലക്കാരൻ മുഖേന കഞ്ചാവ് കേസിൽ ഉൾപ്പെട്ട വാഹനം വിട്ട് നൽകാൻ പഴയങ്ങാടി സി.ഐ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. പിടികൂടിയ വാഹനം എസ്.ഐ ജിമ്മി സ്റ്റേഷൻ രേഖയിൽ ചേർത്തിരുന്നില്ല.
ഇടനിലക്കാരനുമായി ഫോണിൽ സംസാരിച്ചതാണ് ഗ്രേഡ് എസ് ഐ ശാർങധരന്‍ വിനയായത്. ഒരു മാസം മുൻപ് പാസ്പോർട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി എ.എസ്.ഐ പി രമേശനെ വിജിലൻസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക