പീഡന ശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു. കുറ്റംസമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്.
ആറാം തീയതി വൈകിട്ടോടെയാണ് എറണാകുളം കലാഭവന്‍ റോഡില്‍ 70കാരി മരണപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പരിശോധിച്ച ഡോക്ടര്‍ക്ക് ചില സംശയങ്ങള്‍ തോന്നുകയായിരുന്നു.
ഇവരുടെ മുഖത്തും കാലിലും സാരമായ പരുക്കുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയ നിലയിലും.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. കൊല്ലപ്പെട്ട വൃദ്ധയുടെ ബന്ധുകൂടിയായ രമേശന് പൊലീസിനോട് കുറ്റം സമ്മതിച്ചു. ശാരീരിക അവശതകളാല്‍ വീട്ടില്‍ വിശ്രമിച്ചിരുന്ന വൃദ്ധയെ രമേശന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതിയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക